Saturday 20 February 2010

ബാച്ചിലര്‍ കശ്മലന്‍‌സ്

ഗള്‍ഫിലെ Forced bachelors ന്‍റെ സങ്കടങ്ങളേക്കുറിച്ച് പറയാന്‍ ഏവര്‍ക്കും നൂറ് നാവാണ്. വിരഹവേദന, ഗൃഹാതുരത്വം.. തേങ്ങാക്കൊല!
ഞങ്ങള്‍ വടക്കുനോക്കിയന്ത്രങ്ങളുടെ വേപഥു ആരിവൂ..

ഷാര്‍ജ റോളയിലെ ഒരു റസിഡന്‍ഷ്യല്‍ ബില്‍‌ഡിങ്ങ് കവാടം

Monday 8 February 2010

തുരങ്കം‌സ് ഓഫ് ദുബായ്സ്

അത്ഭുതങ്ങളുടെ നഗരമാണ് ദുബായ്. അമ്പരപ്പിക്കുന്ന വേഗത്തിലുള്ള വികസനം. നിരത്തുകള്‍ക്ക് ഇരുവശവും തണല്‍ മരങ്ങള്‍ക്ക് പകരം എന്നപോലെ സ്ഫടിക സൗധങ്ങള്‍. കടലില്‍ വീണ മരം പോലെ മനുഷ്യ നിര്‍മ്മിത ദ്വീപുകള്‍. ആഡം‌ബരത്തിന്‍റെ അവസാനവാക്കായ സെവന്‍ സ്റ്റാര്‍ ഹോട്ടലുകള്‍. അവിടെ താമസക്കാരായ ലോക കോടീശ്വരന്മാരെ അമ്പരപ്പിച്ചുകൊണ്ട് ബീച്ചില്‍ ലുങ്കിയുടുത്ത് ജോഗ് ചെയ്യുന്ന മലയാളികള്‍.. സന്ദര്‍‌ശകര്‍ക്കായി വിസ്മയക്കാഴ്ച്ചകള്‍ തന്നെ എങ്ങും.

കഴിഞ്ഞ ആഴ്ച്ച ഇവിടുത്തെ പ്രധാന പത്രങ്ങളിലൊന്നില്‍ വന്ന ഒരു വാര്‍ത്ത മുന്‍പറഞ്ഞ അത്ഭുതങ്ങളേയൊക്കെ കവച്ച് വെക്കുന്നതായി. "രഹസ്യ തുരങ്കം" കണ്ടെത്തിയതായാണ് തലക്കെട്ട്. ഏതോ പ്രാചീനയുഗത്തില്‍ നിര്‍മ്മിക്കപ്പെട്ട രഹസ്യതുരങ്കത്തിന്‍റെ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിക്കാര്‍ കണ്ടെത്തിയ വാര്‍ത്തയാണെന്ന് കരുതിയാല്‍ തെറ്റി. ഒരു കിലോമീറ്ററിലധികം നീളത്തില്‍ പണി പൂര്‍ത്തിയായ ഒരു അണ്ടര്‍‌പാത്ത് എങ്ങനെയോ ശ്രദ്ധിക്കപ്പെടാതെ കിടന്നുപോയതാണ്. അതും ലോകശ്രദ്ധയാകര്‍ഷിച്ച ബുര്‍ജ് ഖലീഫയെന്ന കെട്ടിടഭീമന്‍റെ കാല്‍ച്ചുവട്ടില്‍. infrastructure development പ്രളയത്തില്‍ കൂട്ടം തെറ്റിപ്പോയ ഒരു കുഞ്ഞരുവി! വാര്‍ത്ത കണ്ട് നോക്കൂ

Secret tunnel: SZ Road traffic woes could ease

Dubai: You can't help feeling a bit like Batman while driving into an apparently secret, subterranean car tunnel coursing under the Downtown Burj Khalifa area.
There are no street signs or nameplates, just four empty lanes of asphalt divided by a concrete divider and two long ceiling slots to allow in air and sunlight.
Several visits by XPRESS to the completely unknown 1.1-kilometre bypass tunnel revealed an empty thoroughfare save for a couple of straggler cars clipping through the concrete passageway.
‘Not aware'
A Roads and Transport Authority (RTA) official said they weren't aware of the tunnel which links Downtown Burj Khalifa to Al Mafraq Road and bypasses heavy Dubai Mall traffic congestion on Financial Centre Road (formerly Doha Road).
"We may have announced this already, but I'm not aware of it," said the official. "It sounds like it will save drivers a lot of time."
The official couldn't say when the tunnel had actually opened.
A Dubai Taxi driver said he was overjoyed when he stumbled upon the find by accident.
Using the underground tunnel instead of braving the construction work at Defence Roundabout and Financial Centre Road southerly towards Dubai Mall has saved him many times in recent weeks, he said.
"On busy traffic days, it can take a lot of time to go from Shaikh Zayed Road past Dubai Mall and down the road behind (Al Mafraq Road) to get to Dubai Exhibition Centre," he said. "There is so much traffic at the [Dubai] Mall. This tunnel has made life much easier."
To access the tunnel from a westerly direction on Shaikh Zayed Road, drivers can turn in to the Downtown Burj Khalifa exit before the Defence Roundabout exit. Once inside Downtown Burj Khalifa, motorists proceed to the second small roundabout and then turn left towards Emaar Square. The road directly enters the tunnel at the foot of Emaar Square office towers.
It takes about a minute to pass through the tunnel and exit directly onto Al Mafraq Road with the Al Murooj Rotana hotel on the driver's side

വാര്‍ത്തക്ക് കടപ്പാട്: GulfNews (www.gulfnews.com)

അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ വേണം പറമ്പൊക്കെ നന്നായൊന്ന് കിളച്ച് നോക്കാന്‍. അപ്പനപ്പൂപ്പന്മാരായിട്ട് പണിത വല്ല തുരങ്കവും മറഞ്ഞ് കിടപ്പുണ്ടെങ്കിലോ..! പറയാന്‍ പറ്റില്ലേ..

Wednesday 3 February 2010

അണ്ട്രാവിയിട്ട വാര്‍ത്തകള്‍

ടെയ്‌ലറിങ്ങും പറ്റുമെങ്കില്‍ ഫാഷന്‍ ഡിസൈനിങ്ങും കൂടി ജേര്‍‌ണലിസം കോഴ്സിന്‍റെ ഭാഗമാക്കണമെന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം. കാരണം ചില പത്രങ്ങളിലെ വാര്‍ത്തകള്‍ പലതുമിപ്പോള്‍ നിക്കറിട്ടാണ് വെളിച്ചം കാണുന്നത്. അബ്ദുള്‍ റൗഫ് എന്നൊരു പാവം വ്യവസായിയെ ഇക്കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ ഭൂമിയില്ലാത്ത കൃഷിക്കാര്‍ക്ക് വേണ്ടി അനുവദിക്കുന്ന ഭൂമിയില്‍‌ കുറച്ച് (1000 ഏക്കറോ മറ്റോ, ചുമ്മാ) അടിച്ചുമാറ്റിയത്രെ സാധു. സ്വന്തമായി ഭൂമിയില്ല, പട്ടിണിയാണ്, കിട്ടുന്ന ഭൂമില്‍ വല്ല ചേനയോ ചേമ്പോ നട്ടുണ്ടാക്കി വേവിച്ച് കൊടുത്തിട്ടുവേണം പൈതങ്ങള്‍ക്ക് വിശപ്പകറ്റാന്‍ എന്നൊക്കെ കരഞ്ഞു പറഞ്ഞ് നിക്കറിന്‍റെ കീശയും കാലിയായ പേര്‍‌സുമൊക്കെ കാണിച്ച്‌കൊടുത്തിട്ടും കേരളാവില്‍‌നിന്നുള്ള സര്‍ട്ടീറ്റ് തന്നെ വേണം എന്ന് വാശിപിടിച്ച മറാത്തികളാണ് തെറ്റുകാര്‍. കൃത്യാന്തരബാഹുല്യത്താല്‍ നട്ടം തിരിയുന്ന കേരളത്തിലെ ഉഗ്യോഗസ്ഥരെ ഇത്തരം ചീള് ചേന ചേമ്പ് സര്‍ട്ടീറ്റുകള്‍ക്കായി ശല്യം ചെയ്യുന്നത് നാടിന്‍റെ വികസനത്തേത്തന്നെ പിന്നോട്ടടിക്കും. അതുകൊണ്ട് നാടിന്‍റെ നന്മയെ കരുതി (അതുകൊണ്ട് മാത്രം) ആവശ്യമുള്ള കടലാസൊക്കെ എഴുതിയുണ്ടാക്കി ശ്ശടേന്ന് ഒരു സീലും തഹസില്‍‌ദാരുടെ ഒപ്പും സ്വയമങ്ങ് ചാര്‍ത്തി മറാത്തിക്ക് പണ്ടാറടങ്ങി. ഇതൊരു തെറ്റാണോ? ആണെന്നാണ് ഇപ്പോള്‍ പോലീസുകാര് പറയുന്നത്. എന്തായാലും വ്യാജരേഖാക്കേസില്‍ അവര് പൊക്കിയ റൗഫണ്ണനെ പിറ്റേന്ന് കോടതി പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡും ചെയ്തു.

വിഷയമതല്ല. ഈ പാവം വ്യവസായിയുടെ പേര് പത്രത്താളുകളില്‍ നിറഞ്ഞ് നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ജനാബ് കുഞ്ഞാലിക്കുട്ടി സാഹിബും മാദകത്തിടമ്പ് റജീനാരാജകുമാരിയും തമ്മിലുള്ള XXX പ്രണയകാവ്യം ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരുന്ന കാലം. സാഹിബിന്‍റെ ഭാര്യാസഹോദരീഭര്‍ത്താവായ അദ്ബുള്‍ റൗഫ് സാക്ഷികളെ കൂറ് മാറ്റാന്‍ നടത്തിയ ഇടപെടലുകള്‍ മുതല്‍ കേസ് നടത്തിപ്പിന്‍റെ ചുക്കാന്‍ പിടിക്കുന്നതടക്കമുള്ള പഴയ വാര്‍ത്തകള്‍ വെബ്ബിലൊന്ന് തിരഞ്ഞാല്‍ ഗൂഗിളമ്മച്ചി കാണിച്ച് തരും. ഇദ്ദേഹവും സാഹിബുമായുള്ള കൂട്ടുകച്ചവടങ്ങളേക്കുറിച്ചുള്ള ഗോസിപ്പുകള്‍ കോഴിക്കോട്ടുകാര്‍ക്കെങ്കിലും പുതുമയല്ല. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണെന്ന കാര്യം കേരളത്തിലെ മിക്കവാറും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ നമ്മുടെ മാതൃഭൂമി മനോരമ പത്രങ്ങള്‍ മാത്രം ഇക്കാര്യമറിഞ്ഞില്ല. അറസ്റ്റ് നടന്ന വിവരം മറ്റെല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ മനോരമ പൂര്‍‌ണ്ണമായും വാര്‍ത്ത ഒഴിവാക്കി.(എവിടെയെങ്കിലും പ്രാദേശിക കോളത്തില്‍ വന്നിട്ടുണ്ടോ എന്നറിയില്ല). മാതൃഭൂമിയിലാകട്ടെ ഏതോ ഒരു റൗഫ് അറസ്റ്റില്‍ എന്ന മട്ടിലൊരു വാര്‍ത്ത കൊടുത്തു. ഇന്ന് രണ്ടാം ദിനം മറ്റ് പത്രങ്ങള്‍ക്കൊപ്പം തുടര്‍‌വാര്‍ത്ത കൊടുത്തപ്പോഴും കുഞ്ഞാലിക്കുട്ടിയുമായുള്ള റൗഫിന്‍റെ ബന്ധുത്വം മനോരമയും മാതൃഭൂമിയും അറിഞ്ഞിട്ടില്ല. ഇതാണത്രെ മാദ്ധ്യമപ്രവര്‍ത്തനത്തിന്‍റെ ഉദാത്ത മാതൃകകള്‍. റൗഫിന്‍റെ സ്ഥാനത്ത് സി പി എമ്മിലെ ഏതെങ്കിലുമൊരു ചോട്ടാ നേതാവിന്‍റെ മുള്ളിത്തെറിച്ച ബന്ധമെങ്കിലുമുള്ള ഒരുവനായിരുന്നു എങ്കില്‍ കാണേണ്ടിയിരുന്നു പുകില്‍. അവന്‍റെ മൂലവും പൂരാടവുമടക്കം ചൊറിഞ്ഞ് പുറത്തിട്ട് ആഘോഷമാക്കിയിട്ടുണ്ടാകും വീരവാനരന്മാരും മനോരമയും ഒപ്പം ചാനലുകളും.

മൂടുതാങ്ങുന്നത് ഒരു കലയാണ്. താങ്ങുന്ന മൂടുകളുടെ ജീര്‍ണ്ണിച്ച നഗ്നതയില്‍ മണ്ണും പുല്ലും തടഞ്ഞ് അലോസരമുണ്ടാകാതെ അണ്ട്രാവിയണിയിച്ച് സം‌രക്ഷിക്കേണ്ടത് നല്ല മൂടുതാങ്ങികളുടെ ബാദ്ധ്യതയത്രെ.